വികസിത കൃഷി സങ്കല്‍പ്പ് അഭിയാന്‍’ 29ന് തുടങ്ങും

കാര്‍ഷിക ശാസ്ത്ര്ജ്ഞരും വിദഗ്ധരും രാജ്യത്തെ ഒന്നര കോടി കര്‍ഷകരുമായി നേരിട്ട് സംവദിക്കും
കൊച്ചി: കാര്‍ഷിക മേഖലയിലെ വികസനനവീകരണ പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം  ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘വികസിത കൃഷി സങ്കല്‍പ് അഭിയാന്‍’ 29ന് തുടങ്ങും. ജൂണ്‍ 12 വരെ നീണ്ടു നില്‍ക്കുന്ന കാംപയിനില്‍, കാര്‍ഷിക ശാസത്രജ്ഞരും വിദഗ്ധരും ഉദ്യോഗസ്ഥരും രാജ്യത്തുടനീളമുള്ള കര്‍ഷകരെ നേരില്‍ കാണുകയും കൃഷി മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും.ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് (ഐ സി എ ആര്‍) കീഴിലുള്ള 113 ഗവേഷണ സ്ഥാപനങ്ങള്‍, 731 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, കേന്ദ്രസം്സ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലെ കൃഷിമൃഗസംരക്ഷണംഫിഷറീസ് വകുപ്പുകള്‍ തുടങ്ങിയവയിലെ ശാസ്ത്രജ്ഞരും വിദഗ്ധരും കാംപയിനില്‍ പങ്കാളികളാകും. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആര്‍ഐ) പദ്ധതിയുടെ ഭാഗമാകും. കാര്‍ഷിക അനുബന്ധ വിഷയങ്ങളില്‍ സിഎംഎഫ്ആര്‍ഐക്ക് കീഴിലുള്ള എറണാകുളം കെവികെ, ലക്ഷദ്വീപ് കെവികെ എന്നിവയും രംഗത്തുണ്ട്.

കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രാലയവും ഐസിഎആറും സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാകുന്നത്. ശാസ്ത്രജ്ഞരെയും വകുപ്പ് ഉദ്യോഗസ്ഥരെയും കര്‍ഷകരെയും ബന്ധിപ്പിക്കുന്ന സുപ്രധാന ചുവടുവെപ്പാണിത്. രാസവളങ്ങളുടെ സന്തുലിതമായ ഉപയോഗം, പ്രാദേശിക സാഹചര്യങ്ങള്‍ മനസ്സിലാക്കല്‍, ഗവേഷണ വിവരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തല്‍,  ഗുണനിലവാരമുള്ള വിത്തുകളുടെ ഉപയോഗം തുടങ്ങി ഉല്‍പദാനക്ഷമത കൂട്ടുന്നതിനാവശ്യമായ കാര്യങ്ങള്‍ കര്‍ഷകകരുമായി പങ്കുവെക്കും. കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.  മുന്നൊരുക്കങ്ങളുടെ ഭാഗമായി രാജ്യത്തെ കാര്‍ഷിക ശാസ്ത്രജ്ഞരുമായും വിദഗ്ധരുമായും അദ്ദേഹം ആശയവിനിമയം നടത്തി.ഗവേഷണത്തിനും നവീകരണത്തിനും ഫണ്ടുകളുടെ കുറവുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം സെക്രട്ടറി ശ്രീ ദേവേഷ് ചതുര്‍വേദി, ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ എം എല്‍ ജാട്ട്,  ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. രാജ്ബീര്‍ സിംഗ്, ഐസിഎആര്‍  സ്ഥാപനങ്ങള്‍,  ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്,  കെവികെകള്‍, വിവിധ കേന്ദ്ര, സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ശാസ്ത്രജ്ഞരും അധ്യാപകരും ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു.മെയ് 29ന് ഒഡീഷയിലെ പുരിയിലാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം.
Spread the love

Leave a Reply

Your email address will not be published. Required fields are marked *